Tuesday, July 19, 2011

ഓർമ്മകൾ ഉണ്ടായിരിക്കണം‌ സീരീസ് 5




നെഞ്ചിൽ‌ തീക്കനലുകളും പേറി ആത്മാഹുതി ചെയ്തവരുടെ ചരിത്രം‌, അത് ഒരു ഓർമ്മപ്പെടുത്തലാണു..മരണത്തെ‌ സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള ചവിട്ടുപടിയായ കണ്ടവരിവിടെ ജീവിച്ചിരുന്നു എന്ന ഒരു ഓർമ്മപ്പെടുത്തൽ‌. ആ ഓർമ്മപ്പെടുത്തലിനൊരുപക്ഷെ നേരം‌പോക്ക് ബസ്സുകളുടെ നർമ്മബോധമോ, രാഷ്ട്രീയചൊറിയലുകളുടെ വീറും വാശിയുമോ ഉണ്ടായിരിക്കില്ല. എന്നിരുന്നാലും‌ സമയമനുവധിക്കുകയാണെങ്കിൽ മാത്രം വായിക്കുക


രാജ്ഗുരു, ഭഗത്സിംഗ്, സുഖ്ദേവ്, ജയലാൽ‌ തുടങ്ങിയവർ  നടത്തിയ സാണ്ടേഴ്സ് വധത്തിനുശേഷം എച്ച് എസ് ആർ.എ ഇറക്കിയ വിജ്ഞാപനം

ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമി വിജ്ഞാപനം‌

ലാലാലജ്പത് റായുടെ കൊലപാതകത്തിനു ശരിയായി പകവീട്ടാൻ വേണ്ടിമാത്രമാണു സാണ്ടേഴ്സ് വധിക്കപ്പെട്ടത്. മുപ്പത്തിയഞ്ച്കോടി ഇന്ത്യാക്കാരടങ്ങുന്ന, രാഷ്ട്രം‌മുഴുവൻ ആരാധിക്കുന്ന സർവാദരണീയനായ ഒരു വൃദ്ധന്റെ നെഞ്ചത്ത് താഡനമേൽ‌പ്പിക്കാൻ‌ ജെ.പി.സാ‍ൻ‌ഡേഴ്സ് എന്ന നികൃഷ്ടമനുഷ്യൻ ധൈര്യപ്പെട്ടത് തികച്ചും ഖേദകരവും‌ ലജ്ജാകരവുമായ സംഭവമായിപ്പോയി. അത് രാഷ്ട്രത്തോടുള്ള വെല്ലുവിളിയായിരുന്നു.ഭാരതരാഷ്ട്രത്തെ അപ്രകാരം‌ അവഹേളിച്ച് കൊണ്ട് വിദേശശക്തി ഈ മണ്ണിന്റെ ആത്മാഭിമാനമുള്ള ധീരസന്തതികളെ വെല്ലുവിളിക്കുകയായിരുന്നു. ഭാരതം ജീവസ്സറ്റ് ചൈതന്യമില്ലാതെ ഇത്തരം അപമാനങ്ങൾ‌ ഇനിയും പൊറുക്കില്ല എന്ന് ഈ മറുപടി ജനങ്ങളേയും വിദേശാധികാരികളേയും‌ ബോധ്യപ്പെടുത്തിയിരിക്കും‌.ഭാരതത്തിലെ ജനങ്ങളുടെ സിരകളിലൂടെ പുതുരക്തം ഒഴുകിത്തുടങ്ങിയിരിക്കുന്നു. ജീവൻ‌ ബലിയർപ്പിച്ചും‌, രാഷ്ട്രത്തിന്റെ അന്തസ്സ് കാത്തു സൂക്ഷിക്കാൻ‌ യുവഭാ‍രതം‌ ഉണർ‌ന്നെഴുന്നേറ്റു കഴിഞ്ഞു.

ഇനിയും ചൂഷിതരും മർദ്ദിതരുമായ ജനങ്ങളുടെ പ്രകോപിതമായ വികാരങ്ങളെ വ്രണപ്പെടുത്താൻ‌ ശ്രമിക്കരുത്. നിങ്ങളുടെ പിശാചുബാധിച്ച കൈകൾ‌ മാറ്റൂ. ഞങ്ങളെ നിരായുധരാക്കാൻ നിങ്ങൾ‌ എത്ര ശ്രമിച്ചാലും‌ പിസ്റ്റലുകളും‌ റിവോൾ‌വറുകളും‌ ഈ രാജ്യത്തെ യുവാക്കളുടെ കൈകളിലേക്ക് പ്രവഹിക്കുമെന്ന് ഓർ‌ത്തോളൂ. ഏതാനും‌ ആയുധം കൊണ്ട് ഒരു സായുധസമരവും വിജയിക്കില്ലെന്ന് സമ്മതിക്കാം‌. എന്നാൽ‌ ഭരണാധികാരികൾ‌ അടിക്കടി ചെയ്യുന്ന ദേശീയാവമാനങ്ങൾ‌ക്ക് പകരം‌വീട്ടാൻ തീർച്ചയായും അതുമതി. ഞങ്ങളുടെ പ്രവൃത്തിയെ ദേശീയനേതാക്കളായി ചമയുന്നവർ‌ അധിക്ഷേപിച്ചേക്കാം‌. ഞങ്ങളുടെ സംഘടനയെ തകർ‌ക്കാൻ‌ വിദേശസർ‌ക്കാർ‌ പരമാവധി ശ്രമിച്ചേക്കാം‌. എന്നാൽ നമ്മുടെ ദേശീയമായ അന്തസ്സ് ഉയർത്തിപ്പിടിക്കാനും, വിദേശീയ മുഷ്കരന്മാരെ പാഠം പഠിപ്പിക്കുവാനും ഞങ്ങൾ എന്നും തയ്യാറാണെന്ന് തെളിച്ചുപറയാൻ ആഗ്രഹിക്കുന്നു. എല്ലായിടത്തു നിന്നും‌ മർദ്ദനത്താൽ വളയപ്പെട്ടാലും‌ വിപ്ലവത്തിനുവേണ്ടിയുള്ള മുറവിളി നിശബ്ദമാകാൻ‌ ഞങ്ങൾ‌ സമ്മതിക്കില്ല. മനസ്സിൽ വച്ചോളൂ, മരണത്തിന്റെ കുരുക്ക് കഴുത്തിൽ‌ മുറുകുമ്പോഴും‌ വിപ്ലവം നീണാൽ‌ വാഴട്ടെ എന്ന് ഞങ്ങൾ‌ വിളിച്ച് പറയും

ഒരു മനുഷ്യജീവനെ എടുക്കേണ്ടി വന്നതിൽ ഞങ്ങൾക്ക് അതിയായ ഖേദമുണ്ട്. എന്നാൽ ഞങ്ങൾക്ക് വെടിവച്ചു വീഴ്ത്തേണ്ടി വന്ന മനുഷ്യൻ‌ ക്രൂരവും ഹീനവും നീതിവിരുദ്ധവുമായ ഒരു വിദേശഭരണത്തിന്റെ അഭേദ്യഭാഗമായിരുന്നതിനാൽ‌ ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു. ഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തിന്റെ പിണിയാൾ‌ എന്ന സ്ഥാനം കൊണ്ട് മാത്രമാണു ഈ മനുഷ്യൻ വധിക്കപ്പെട്ടത്. ലോകത്തെ ഏറ്റവും സ്വേച്ഛാധിപത്യഭരണമാണു ബ്രിട്ടീഷുകാരുടേത്
മനുഷ്യരക്തം ചൊരിയേണ്ടിവന്നതിലുള്ള അങ്ങേയറ്റത്തെ ഖേദം‌ ഞങ്ങൾ ഒരിക്കൽകൂടി പ്രകടിപ്പിക്കുന്നു. മനുഷ്യന്റെ കയ്യാലുള്ള മനുഷ്യചൂഷണത്തെ മുഴുവൻ അവസാനിപ്പിക്കാനുള്ള വിപ്ലവത്തിന്റെ വേദിയിൽ‌ രക്തം ചൊരിയേണ്ടത് അനിവാര്യമായിത്തീർന്നു,

ഇങ്ക്വിലാബ് സിന്ദാബാദ്

ബൽ‌രാജ്
കമാൻ‌ഡർ പഞ്ചാബ്
എച്.എസ്.ആർ.എ

ലാഹോർ
18-ഡിസംബർ-192

Wednesday, July 13, 2011

സംഭവാട്ടാ

രണ്ടൂസായി ഏതു നേരോം‌ ഒരു കിടിലൻ‌ ഫ്യൂഷൻ‌ കേട്ടോണ്ടിരിക്കാ..നിങ്ങളും ഒന്നു കേട്ട് നോക്ക്യേ..

Renuka Arun : Album - Crossing Borders by harichandanam

ആൽബം
: ക്രോസിങ്ങ് ബോർ‌ഡേഴ്സ്

വോക്കൽ‌ : രേണുക അരുൺ‌

സംഗീതസംവിധാനം‌: രേണുക അരുൺ‌ , സ്വെൻ‌ ഒലാൻ‌ (സ്വീഡൻ‌)


ഇവിടെ ഡൌൺലോഡ് ചെയ്യാം‌: http://soundcloud.com/harichandanam/renuka-arun-album-crossing/download




Thursday, June 16, 2011

ഓം‌ ബ്രഹ്മപുത്രായ നമ

ഇന്ന് വൈ.എം.സി.എ യില്‍ വച്ചൊരു പുസ്തകം വായിച്ചു.  കൃസ്തുമതത്തില്‍ ചേരാന്‍ ആഹ്വാനം ചെയ്തുകൊണ്ട്, അതിന്റെ ഗുണഗണങ്ങളെ വാഴ്ത്തിക്കൊണ്ടൊരു പുസ്തകം‌. കൃസ്തുവിനെ എനിക്ക് വല്ല്യ ഇഷ്ടമാണു.  പുസ്തകമൊന്നെടുത്ത് മറിച്ചു നോക്കി, ശരിക്കും ഞെട്ടിപ്പോയി.

ഓം‌ ബ്രഹ്മപുത്രായ നമ: ബ്രഹ്മ - പിതാവ്, പുത്രായ = പുത്രനായ അതായത് പിതാവിന്റെ പുത്രനായ കര്‍ത്താവായ യേശുകൃസ്തുവേ നിനക്ക് നമ: = സ്ത്രോത്രം (യോഹ.... )

ഓം കന്നിശുദ്ധായ നമ: കന്യകയുടെ വയറ്റില്‍ ജനിച്ചവനേ നിന്നെ സ്തുതിക്കുന്നു....കന്ന്യകയുടെ വയറ്റില്‍ പിറന്ന ഏകദൈവം യേശുകൃസ്തു മാത്രമാണു




എന്നെക്കൊണ്ട് വയ്യ ഇനി ടൈപ്പാന്‍‌..ബാക്കി നിങ്ങള്‍‌ തന്നെ വായിച്ചോളൂ





Tuesday, June 14, 2011

കിങ്ങിണിക്കുട്ടിയുടെ സ്വപ്നച്ചിറകുള്ള ശലഭം


യാദൃശ്ചികമായി ഇന്നൊരു ബ്ലോഗ് കണ്ടു.കിങ്ങിണിക്കുട്ടിയുടെ സ്വപ്നച്ചിറകുള്ള ശലഭം. നിറയെ ഫോളോവേഴ്സും കമന്റുകളും കണ്ടപ്പോൾ‌ ശ്രദ്ധിച്ചു, നിലവാരമുള്ളതാവുമല്ലോ. ആദ്യത്തെ കവിതയെടുത്ത് വായിച്ചപ്പോൾ‌ ഒന്ന് ഞെട്ടി, വരികൾ‌ എവിടെയോ വായിച്ച പരിചയം‌. പോസ്റ്റ് ഒന്നുകൂടെ വായിച്ചു, ആരുടേയും കവിതകൾ‌ പകർത്തിയെഴിയതായൊന്നും പറഞ്ഞട്ടില്ല. കമന്റുകളിൽ‌ ഈ വരികൾക്ക് വാനോളം പുകഴ്ത്തൽ‌. ഓർമ്മകൾക്ക് ഇപ്പൊ പഴയതെളിച്ചം പോരാ, ഒന്നുരണ്ടാവർത്തി വായിച്ചപ്പോൾ ഈ ശൈലിഓർമ്മ വന്നു, വേഗം പുസ്തകശേഖരം ഒന്ന് തപ്പി. കിട്ടി.

കിങ്ങിണിക്കുട്ടിയുടെ പുതിയ കവിത ചിരപരിചിതരായ അപരിചിതർ‌

എല്ലാം തിരിച്ചു തന്നിട്ടുണ്ട്,
നീ തന്നതിനേക്കാളുമേറെ......

എല്ലാം മറന്നിട്ടുമുണ്ട്,
ഓർത്തതിനേക്കാൾ
അധികമല്ലെങ്കിലും......

ഈ അക്ഷരങ്ങൾക്ക്
പറയുവാനേറെയുണ്ട്...
നീയും ഞാനും
തമ്മിൽ പറഞ്ഞതിനേക്കാളുമധികം......

എങ്കിലും...
ഇനിയും,
കോട പെയ്യുന്നൊരു രാത്രിയിൽ
ഇടവഴിയിലെ ഇലഞ്ഞിമരച്ചുവട്ടിൽ
എന്നെങ്കിലും
വീണ്ടും കണ്ടുമുട്ടേണ്ടി വരുമ്പോൾ
മുമ്പൊരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത
രണ്ടുപേരാകും നമ്മൾ....!

ഇനി പവിത്രൻ തീക്കുനിയുടെ അപ്പോൾ എന്ന കവിത വായിക്കാം

കൃതി: കുരുതിക്കു മുന്‍പ്.
കവി: പവിത്രന്‍ തീക്കുനി
കവിത : അപ്പോള്‍


എല്ലാം
തിരിച്ചുതന്നിട്ടുണ്ട്.
തന്നതിനെക്കാളേറെ.


എല്ലാം
മറന്നിട്ടുണ്ട്‌
ഓര്‍മ്മിച്ചതിനെക്കാളേറെ.

എല്ലാം
കവിതയില്‍ പകര്‍ന്നിട്ടുണ്ട്
ഒരു കവിതയ്ക്ക് താങ്ങാവുന്നതിലേറെ

എന്നാലും
എന്നെങ്കിലും
എവിടെ വച്ചെങ്കിലും
കണ്ടു മുട്ടേണ്ടി വരും.
അപ്പോള്‍
മുന്‍പൊരിക്കലും
കണ്ടുമുട്ടിയിട്ടില്ലാത്ത
രണ്ടു പേരായിരിക്കുമോ
നമ്മള്‍
?  

അവസാനവരികളെ പുകഴ്ത്തി കുറെ പേർ ഫയങ്കര കമന്റുകൾ‌..  ഇടനെഞ്ചിൽ പെരുമ്പറകൊട്ടിപ്പാടുന്ന തീക്കുനിക്കവിതകളുടെ വശ്യതക്കവകാശപ്പെട്ട കമന്റുകൾ‌.. :)


പ്രിയ അനുജത്തി, നമ്മുടെ എഴുത്തിനെ സ്വാധീനിക്കുന്ന കൃതികളും എഴുത്തുകാരുമൊക്കെ ഉണ്ടാവാം. എന്നാൽ ഇതേ പോലെ വികലമായ പകർത്തിയെഴുത്താവരുത്.  കേവലം കുറെ ഒലിപ്പീരു കമന്റിനുവേണ്ടി നിങ്ങളീ കാണിക്കുന്നതിന്റെ പേരും മോഷണം എന്നു തന്നെയാണു.

കിങ്ങിണിക്കുട്ടിയുടെ വായനക്കാർ തല്ലിക്കൊന്നില്ലെങ്കിൽ‌, അടുത്ത ബസിൽ കാണാം ..ഗുഡ്‌ബൈ


Monday, April 18, 2011

ഓഹരി - എം.പി.3

ലീവെടുത്ത് വീട്ടിൽ‌ കുത്തിയിരിക്കുമ്പോഴാണു ബിജുമാഷ് ഓഹരി എന്ന കവിത ചൊല്ലി അയച്ചു തന്നത്. നിങ്ങളുമായി ഷെയർ ചെയ്യാതിരിക്കാൻ വയ്യ എന്നതു കൊണ്ട് ഒരു ഇന്റർനെറ്റ് കേഫിലെത്തി. കേട്ടിട്ടു അഭിപ്രായം പറയണേ.. ഭാവം ചോരാതെ ഭംഗിയായി ചൊല്ലിത്തന്ന ബിജു മാഷ്ക്ക് (നാടകക്കാരൻ) ഒരായിരം നന്ദി.









കവിത ഇവിടെ ഡൌൺലോഡ് ചെയ്യാം‌ (right click and save)



Tuesday, April 5, 2011

ഓർമ്മകൾ ഉണ്ടായിരിക്കണം - ഭാഗം‌ 3

ഓർമ്മകൾ ഉണ്ടായിരിക്കണം - ഭാഗം‌ 3

വായുജിത്തിന്റെ പോസ്റ്റ് കണ്ടു. അങ്ങനെയൊന്ന് നിസ്സാരമായി സർകാസിച്ചവസാനിപ്പിക്കാവുന്നതല്ല വായുജിത്തേ ഈ വിഷയം‌. ബസിൽ തന്നെ വ്യക്തമായ ലക്ഷ്യത്തോടെ ദേശീയത പാപമാണെന്ന മട്ടിൽ അവിഞ്ഞ സർക്കാസവുമായി വിടുവായന്മാർ അരങ്ങ് തകർക്കുന്നതിന്റെ റീസണും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരാണം, അവർക്ക് ദേശീയതയെ പ്രതിരോധിച്ചേ പറ്റൂ, ഭയന്നേ പറ്റൂ,.. വിഷയത്തിലേക്ക്

ഞങ്ങടെ നേതാവല്ലീ ചെറ്റ
ജപ്പാന്‍ കാരുടെ കാല്‍ നക്കി


കറുത്തസംഘം, ബോസിന്റെ ഏജന്റുമാർ‌, ബോസൈറ്റ് വഞ്ചകർ, വഞ്ചകനായ ബോസ്ം ശത്രുവിന്റെ ശമ്പളം പറ്റുന്ന ഏജന്റ്,ഹിറ്റ്ലറുടെ കാവൽ‌ പടയാളി, രാഷ്ട്രീയ മാരകവ്യാധി, മുറിച്ച് മാറ്റേണ്ട കേടുബാധിച്ച അവയവം‌ ഇങ്ങനെയൊക്കെയാണു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗികവാരികയായ പീപ്പിൾസ് വാർ‌  സുഭാഷ് ചന്ദ്രബോസിനേയും അനുയായികളേയും, ജെയപ്രകാശ് നാരായൺ‌, അച്യുത് പട്‌വർദ്ധൻ‌ എന്നിവരടങ്ങുന്ന ഒളിപ്രവർത്തനത്തിലെ (1942) നേതാക്കളെ വിശേഷിപ്പിച്ചത്

അവരെ അപഹസിച്ചു കൊണ്ട് നിരന്തരം കാർട്ടൂണുകൾ ഇറക്കി



1943 ബോംബെ പാർട്ടികോൺഗ്രസിൽ പാർട്ടി ജ.സെക്രട്ടറി തന്നെ അവതരിപ്പിച്ച റിപ്പോർട്ടിൽ നിന്ന്..

“പാർട്ടിയുടെ പ്രധാന ആക്രമണം അഞ്ചാം‌പത്തികൾക്കെതിരെ കേന്ദ്രീകരിക്കണം‌. അഞ്ചാം പത്തികളെ വാക്കുകൾകൊണ്ട് തുറന്ന് കാട്ടിയാൽ മാത്രം പോരാ ഓരോ വിഭാഗം ജനങ്ങളേയും സമീപീക്കണം‌. അഞ്ചാം പത്തികൾ‌ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ജാപ്പ് ഏജന്റുമാരാണെന്ന് അവരെ ബോധ്യപ്പെടുത്തണം‌. അതുകൊണ്ട് തന്നെ അവർ എല്ലാവരുടേയും ശത്രുവാണെന്ന് സമർത്ഥിക്കണം”

1943 ജനുവരി 10 ലെ പീപ്പിൾസ് വാറിൽ ബി.ടി. രണദിവെ എഴുതിയ ലേഖനത്തിൽ നിന്ന്...

“കൊള്ളയും കവർച്ചയും നടത്തുന്ന ബോസിന്റെ വിമോചന കൂലിപ്പട്ടാളം ഇന്ത്യൻ മണ്ണിൽ കാലുകുത്തി കൊള്ളയും കൊള്ളിവെപ്പും നടത്താൻ ധൈര്യപ്പെട്ടാൽ‌ ഞങ്ങളുടെ ജനതയുടെ കോപവും വെറുപ്പും എന്താണെന്ന് അപ്പോൾ ബോധ്യമാവും”
പീപ്പിൾസ് വാറിന്റെ 1943 മാർച്ച് 21 ലെ ലക്കത്തിൽ നിന്ന്

“ഈ രക്തപ്പിശാചുക്കളെ തൂത്തെറിയുക, ഇവരുടെ രാഷ്ട്രീയം വൃത്തികെട്ട രക്തപ്പിശാചുക്കളുടെ രാഷ്ട്രീയമാണു. കഴിഞ്ഞ ആറുമാസക്കാലമായി ഇവർ കോൺഗ്രസിന്റെ രക്തം ഊറ്റിക്കുടിക്കുകയാണു. എന്നാലിപ്പോൾ അവരുടെ ദിനങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞിരുന്നു"

തൂടരും...

Monday, March 21, 2011

ഒ.രാജഗോപാലിനെ വിജയിപ്പിക്കുക

ഈ നാടിനു വേണ്ടി സമർ‌പ്പിക്കപ്പെട്ട ജീവിതം‌, ആദർശനിഷ്ഠമായ വ്യക്തിത്വം‌, കർ‌മ്മയോഗി.. ഈ വിശേഷണങ്ങൾ‌ രാജേട്ടനെ സംബന്ധിച്ചിടത്തോളം‌ അധികപറ്റല്ല. അധികാരം‌ ജനനന്മക്കായി എങ്ങനെ ഉപയോഗപ്പെടുത്താം‌ എന്ന് നമുക്ക് പ്രവൃത്തിയിലൂടെ കാണിച്ചു തന്ന ഈ കർ‌മ്മയോഗിയെ വിജയിപ്പിക്കുക.

വിജയത്തൊടു കുറി ചാർത്തിയയക്കൂ, 
പുലരട്ടെ പുതുസംസ്കാരം .......